2014 ഓഗസ്റ്റ് 15

സ്വാതന്ത്രം തന്നെയമൃതം ..............

അറുപത്തിഏഴു വര്‍ഷങ്ങള്‍-------
 നേട്ടങ്ങള്‍ ഒരുപാടുണ്ട് ,നേടാന്‍ അതിലേറെയും ......ഭൂതകാലത്തിന്‍റെ പരാധീനതകള്‍,വര്‍ത്തമാനത്തിന്‍റെ ആവശ്യങ്ങള്‍ ,ഭാവിയുടെ വെല്ലുവിളികള്‍ -എല്ലാം നേരിടേണ്ടതുണ്ട് .
       നമ്മെ നയിച്ചിരുന്ന മൂല്യങ്ങളുടെയും തത്വങ്ങളുടെയും വിശുദ്ധജ്യോതിയെ യമുനാതീരത്തുള്ള ശവകുടീരത്തിനു മുകളില്‍ നാം കണ്ണാടിക്കൂട്ടിനുള്ളില്‍ തളച്ചിട്ടിരിക്കുന്നു .മുഗളന്‍റെ കോട്ടയ്ക്കു മുകളില്‍ മൂവര്‍ണ്ണക്കൊടി മുകളിലേക്കുയരുമ്പോള്‍ രോമാഞ്ചം കൊള്ളുന്ന നാം ഓര്‍ക്കേണ്ടതുണ്ട് --നമുക്ക് ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.......അല്ലെങ്കില്‍ നാം മറന്നു കളയരുത് --വര്‍ണ്ണപൊലിമയേറിയ നമ്മുടെ സ്വാതന്ത്രദിനാഘോഷച്ചടങ്ങുകള്‍ വിളിച്ചോതുന്ന ബാനറുകള്‍ക്ക് താഴെ ,ചപ്പുചവറുകള്‍ക്കിടയില്‍ അന്നം തിരയുന്നവനെ ,കരുത്തിന്‍റെ കുങ്കുമത്തിനും ത്യാഗത്തിന്‍റെയും ശാന്തിയുടെയും വെണ്മക്കും സമൃതിയുടെ  ഹരിതവര്‍ണ്ണത്തിനുമിടക്ക് തന്‍റെ ജീവിതത്തിലെ  ദിനചക്രത്തില്‍ മണിക്കൂറുകളാകുന്ന ഇരുപത്തിനാല് ആരക്കാലുകളിലും കുരുങ്ങി -ശാന്തിയും സമാധാനവും സമൃതിയും അന്വേഷിക്കുന്നവനെ -അവനു ആകാശത്തിന്‍റെ നീലിമ മാത്രം സ്വന്തം 
                    യമുനാതീരത്തെ ആ കെടാവിളക്ക് നമ്മെ മാടി വിളിക്കുന്നു ........അവസാനത്തെ ഭാരതീയന്‍റെയും കണ്ണീരൊപ്പാന്‍ -.........
,

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ